Bhoothakaalam
ഭൂതകാലം... വലിയ ശബ്ദം മുഴുക്കി എല്ലായിടത്തും എത്താറുള്ള ആ വാഹനം അന്ന് പതിവിലും ശബ്ദം കുറച്ച് പതിയെ ആ കറുത്ത പന്തലിട്ട വീട്ടിലേക്ക് വന്നടുത്തു. ഒരുപാട് ആളുകൾ ആ പന്തലിൽ തടിച്ച് കൂടിയിരുന്നെങ്കിലും അന്തരീക്ഷം ശബ്ദമില്ലാതെ നിശ്ചലമായി കടന്നു. വാഹനത്തിൻ്റെ പിൻവശത്തെ വാതിൽ പതിയെ തുറന്ന് ജീവനറ്റ അവൻ്റെ ശരീരം ആരൊക്കെയോ ചേർന്ന് പുറത്തെടുത്തു. അത്രയും നേരം തെളിഞ്ഞിരുന്ന ആകാശം പതിയെ ഇരുണ്ട് തുടങ്ങി. അവൻ്റെ കണ്ണുകൾ അടഞ്ഞായിരുന്നു കിടന്നിരുന്നെങ്കിലും ചുറ്റിലും ഉള്ളതെല്ലാം അവന് ശബ്ദം കൊണ്ടും ഗന്ധം കൊണ്ടും അറിയാമായിരുന്നു. വീട്ടിലേക്ക് അടുക്കും തോറും സബ്രാണിയുടെ ഗന്ധം അവനിലേക്ക് കുതിച്ച് എത്തിയിരുന്നു. എടുത്തവർ അവനെ ഒരു കട്ടിലിലേക്ക് എടുത്ത് കിടത്തി. വല്യച്ഛൻ്റെ പ്രിയപ്പെട്ട കട്ടിൽ, കിടന്നപ്പോ തന്നെ അവന് മനസ്സിലായി. തൊട്ട് പിന്നാലെ ആർത്തു കരഞ്ഞ് എത്തിയ ഒരു ചൂടുള്ള കൈ അവൻ്റെ മുഖം മൃതുലമായി തലോടി. സ്വന്തം അമ്മയുടെ വാത്സല്യം നിറഞ്ഞ തഴുകൾ ഒരു മക്കൾക്കും മറക്കാൻ സാധിക്കില്ല. എന്നും വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ പുഞ്ചിരിച്ച് സ്വീകരിച്ചിരുന്ന അമ്മ ഇന്ന് കരഞ്ഞായ...